Wednesday, April 4, 2012
ചിതലരിച്ചുതുടങ്ങിയോ എന്ന് വ്യാകുലമാക്കിയ കാലുകൾ താഴേക്ക് വെക്കാൻ
ശ്രമിക്കുന്നതിനെക്കുറിച്ച് ഓർത്തിട്ടുണ്ട്. ഓർക്കാൻ
ശ്രമിക്കുന്നതിനെക്കുറിച്ചാലോചിച്ച് ചിതലരിച്ച് തുടങ്ങിയോ എന്ന് ചിന്തകൾ
വ്യാകുലമായിട്ടുണ്ട്. കട്ടിലിൽനിന്ന്
താഴേക്കിറക്കിവെക്കുന്നതിനെക്കൂറിച്ച്. ഇറക്കിവെച്ചിട്ട് പിന്നീടെന്തെന്ന്
കാലുകൾ പുറകിലോട്ട് ആഞ്ഞിട്ടുണ്ട്. വിരിയിടകളിലൂടെ വെളിച്ചം
കാലിൽപ്പതിക്കുമെന്ന്. കാലിനൊപ്പം കണ്ണിലും പതിക്കുമെന്ന് വെളിച്ചം
ഇരുട്ടായിട്ടുണ്ട്.കാലനങ്ങലിൽ വിരികൾ ഇത്തിരിക്കൂടുതൽ നീങ്ങാമെന്ന് വിങ്ങൽ
അരിച്ചിറങ്ങിയിട്ടുണ്ട്. കാലനക്കം ചിതൽ എന്നിങ്ങനെ മണൽപ്പുറ്റുകൾ
വളർന്നിട്ടുണ്ട്. നിലത്തുതൊട്ട കാലുകളിൽ എഴുന്നുനിന്നുപോവാമെന്ന് വ്യഥ
പരന്നിട്ടുണ്ട്. അനക്കത്തിന്റെ വടം വലി നടന്നിട്ടുണ്ട്.
അരിച്ചിറങ്ങുന്നവെളിച്ചം അതിൽത്തട്ടിച്ചിതറിയിട്ടുണ്ട്. വിഷണ്ണമായകാലുകൾ
പുതപ്പിന്നടിയിലേക്ക് ചുരുങ്ങിയിട്ടുണ്ട്. അനക്കത്തിന്റെ സാധ്യതകൾ
മുറിയുടെമൂലകളിൽനിന്ന് മുരണ്ടിട്ടുണ്ട്. വിരികളെ ചേർത്തുനിർത്തുന്ന
കൊളുത്തുകളിൽ അനക്കം വിരൽപായിച്ചിട്ടുണ്ട്. അതിലൂടെ ആകാശം
പുതപ്പിന്നടിയിലേക്ക് നുഴഞ്ഞിട്ടുണ്ട്. ആകാശവും ചിതലുമെന്ന്
പുതപ്പിന്നടിയിൽ ചുളുങ്ങിയിട്ടുണ്ട്. കാലുകളനക്കുന്നതിനെക്കുറിച്ച്...
Tuesday, October 25, 2011
നനുനനുപ്പ്
§ 1. കിട്ടാവുന്ന എല്ലാ കാസറ്റുകളും പലയിടങ്ങളിൽനിന്നായി വാങ്ങി, ഒരു റ്റേപ്പ് റെക്കോഡർ കമ്പ്യൂട്ടറിൽ ഘടിപ്പിച്ച്, ഒരു വേവ് എഡിറ്റർ വെച്ച്, തേച്ച് മിനുക്കി മണിക്കൂറുകൾ, ദിവസങ്ങൾ ചെലവിട്ട് ജഗ്ജിത്തിന്റെ മിക്കവാറും പാട്ടുകളും ഡിജിറ്റലാക്കിയത് പണ്ടാണ്. പണ്ടെന്നാൽ സമയബന്ധമായ പണ്ടല്ല; സ്വത്വത്തിന്റെ പണ്ട്. ഒരേ പുഴയിൽ രണ്ട് വട്ടം കാലുവെക്കുന്നതിന്നടിയിലെ ദൈർഘ്യം. ഇന്ന് ഈ പാട്ടുകൾ കേൾക്കാറേ ഇല്ല.
§ 2. 1949-ൽ തോമസ് മന്നിനെ ലോസ് ആഞ്ജലസിൽ പോയിക്കണ്ട സൊൺടാഗ് അദ്ദേഹത്തെ വിശേഷിപ്പിച്ച് തന്റെ ജേണലിൽ കുറിക്കുന്നത് ദൈവമെന്ന നിലയിലൊക്കെയാണ്. വഴിഞ്ഞൊഴുകുന്ന കുതൂഹലം. ഹർഷോന്മാദം. കാലങ്ങൾ കഴിഞ്ഞ് മൻ പടിയിറങ്ങി അവിടെ മറ്റുപലരും വന്നു. മധ്യയൂറോപ്യൻ എഴുത്തുകാർ. മറ്റുപലർ. അങ്ങനെയങ്ങനെ.
§ 3. വായിക്കുന്ന പുസ്തകങ്ങളിൽ ഉള്ളിളക്കുന്നവയ്ക്ക് അടിവരയിടുന്നതല്ല, ആ വരകൾ നേർത്ത പെൻസിൽ വരകളാവുന്നതെന്തെന്നാണ്. ഷെൽഫിൽ നിന്ന് പൊടിതട്ടിയെടുത്ത് 'എ ഹീറോ ഓഫ് ഔർ ടൈം' പരതുമ്പോൾ വരിക്കുതാഴെ പെൻസിൽ മുനമ്പുകൊണ്ട് ശ്രദ്ധക്ഷണിക്കുന്ന വരികൾ: "The Story of a man's soul, even the pettiest, can be more interesting and instructive than the story of whole nation, especially if it is based on the slef-observation of a mature mind and is written with no vain desire to arouse sympathy or surprise." പെൻസിൽ പാടുകൾക്ക് തന്റെ പുറത്ത് ഏത് നിമിഷവും പതിയാവുന്ന റബ്ബറിന്റെ താഡനത്തെക്കുറിച്ച് ബോധമുണ്ടാവണം.
§ 4. "My propositions are elucidatory in this way: he who understands me finally recognizes them as senseless, when he has climbed out through them, on them, over them. (He must so to speak throw away the ladder, after he has climbed up on it.)"
§ 5.
§ 2. 1949-ൽ തോമസ് മന്നിനെ ലോസ് ആഞ്ജലസിൽ പോയിക്കണ്ട സൊൺടാഗ് അദ്ദേഹത്തെ വിശേഷിപ്പിച്ച് തന്റെ ജേണലിൽ കുറിക്കുന്നത് ദൈവമെന്ന നിലയിലൊക്കെയാണ്. വഴിഞ്ഞൊഴുകുന്ന കുതൂഹലം. ഹർഷോന്മാദം. കാലങ്ങൾ കഴിഞ്ഞ് മൻ പടിയിറങ്ങി അവിടെ മറ്റുപലരും വന്നു. മധ്യയൂറോപ്യൻ എഴുത്തുകാർ. മറ്റുപലർ. അങ്ങനെയങ്ങനെ.
§ 3. വായിക്കുന്ന പുസ്തകങ്ങളിൽ ഉള്ളിളക്കുന്നവയ്ക്ക് അടിവരയിടുന്നതല്ല, ആ വരകൾ നേർത്ത പെൻസിൽ വരകളാവുന്നതെന്തെന്നാണ്. ഷെൽഫിൽ നിന്ന് പൊടിതട്ടിയെടുത്ത് 'എ ഹീറോ ഓഫ് ഔർ ടൈം' പരതുമ്പോൾ വരിക്കുതാഴെ പെൻസിൽ മുനമ്പുകൊണ്ട് ശ്രദ്ധക്ഷണിക്കുന്ന വരികൾ: "The Story of a man's soul, even the pettiest, can be more interesting and instructive than the story of whole nation, especially if it is based on the slef-observation of a mature mind and is written with no vain desire to arouse sympathy or surprise." പെൻസിൽ പാടുകൾക്ക് തന്റെ പുറത്ത് ഏത് നിമിഷവും പതിയാവുന്ന റബ്ബറിന്റെ താഡനത്തെക്കുറിച്ച് ബോധമുണ്ടാവണം.
§ 4. "My propositions are elucidatory in this way: he who understands me finally recognizes them as senseless, when he has climbed out through them, on them, over them. (He must so to speak throw away the ladder, after he has climbed up on it.)"
§ 5.
Monday, August 22, 2011
thereof one must be silent.
എഴുതി നിർത്തിക്കഴിയുമ്പോഴേക്ക് ഓരോ വാക്കും ദംഷ്ട്രകളിറക്കി അത് സൂചിപ്പിക്കുന്ന വസ്തുക്കളിലേക്ക് നീലനിറം പകരുന്നത്, ആ നീലനിറം എഴുതിയ കടലാസിൽ പടർന്നു പരക്കുന്നത്. കണ്ണിനുമുന്നിൽ ഒരു പാടയായി അവശേഷിക്കുന്നത്. വാക്കുകൾക്കിടയിലെ ഒഴിഞ്ഞ ഇടങ്ങളെല്ലാം ചോദ്യചിഹ്നങ്ങളെക്കൊണ്ട് നിറക്കണമെന്ന് - പല വലുപ്പത്തിലും, രൂപത്തിലുമുള്ളവ - ചിലപ്പോഴെങ്കിലും വിചാരിച്ചുപോവുന്നത്. അല്ലെങ്കിൽ നേതി, നേതി എന്ന പദം കൊണ്ട്. വാചകങ്ങൾക്കൊടുവിലെ പൂർണ്ണവിരാമങ്ങളെല്ലാം സങ്കടഹർജികളാണെന്ന തിരിച്ചറിവ്. പ്രപഞ്ചത്തിലെ ഓരോ വസ്തുക്കളും തന്നെനോക്കുന്ന മനുഷ്യനു നേരെ കൈകൂപ്പുകയാണെന്ന് പറയാനായുന്നു - പക്ഷെ. വസ്തുക്കളുടെ വാക്കുകളിൽനിന്നുള്ള മോചനം എന്റെ തന്നെ മോചനമാവാമെന്ന്.
Subscribe to:
Posts (Atom)